2009, മേയ് 31, ഞായറാഴ്‌ച

ആവിയായി പറക്കട്ടെ
ജാലകച്ചില്ലിൽ ഒരു കണ്ണുനീർ തുള്ളി
തഴുകി വീണപ്പോൾ അടർന്നു ധൂളി
ഒന്നല്ലൊരായിരം പിന്നെയുമൊഴുകി
ഇരുണ്ട ജനലിനെ വെണ്മ തഴുകി

തെളിഞ്ഞൊരാ ജനലിനെ കണ്ടിട്ടെൻ
മനമാശിച്ചു മേഘങ്ങൾ പൊഴിക്കുവാൻ
മുഖം മിനുക്കുവാൻ;ദുഃഖങ്ങളകറ്റുവാൻ
എങ്കിലുമാശങ്ക പുരുഷനാകുമോ കരയുവാൻ?

അണ പൊട്ടിയൊഴുകേണ്ട നയനങ്ങൾ
തടയിട്ടു;തെരുവിൻ കാഴ്ചകൾ
ഒരു സമുദ്രം;ചെളി പടർന്നൊരു കടൽ
ഉയരെ ഒരു സൂര്യനായ്‌ കാത്തിരിക്കൽ;

കരയുവാനാവില്ലെനിക്കു ചെളി പടർത്തുവാനും
ഉയിർപ്പിൻ രക്ഷകനായി കാക്കുവാനും
മനസ്സിൻ ജലമിന്നു ആവിയായി പറക്കട്ടെ!
മുഖത്തു പൊടിയും അകത്തു വെണ്മയും പടരട്ടെ!

അഭിപ്രായങ്ങളൊന്നുമില്ല: